യാത്രക്കാരെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ

തിരുവനന്തപുരം: യാത്രക്കാരെ ആകെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ. മുൻകൂട്ടി അറിയിക്കാതെ കൂട്ടത്തോടെ മെഡിക്കൽ ലീവെടുത്ത ജീവനക്കാരെ പിരിച്ചു വിടൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച് നോട്ടീസ് ജീവനക്കാർക്ക് എയർ ഇന്ത്യ കൈമാറി. പെട്ടെന്നുണ്ടായ എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം മൂലം രാജ്യത്താകമാനമുള്ള 90 സർവ്വീസുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നത്. ഇത് എയർ ഇന്ത്യയ്ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധത്തിനും വ്യോമയാന മന്ത്രാലയത്തിന്റെ വിമർശനത്തിനും കാരണമായിരുന്നു. ഇതേത്തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ എയർലൈൻ തീരുമാനിച്ചത്.

 

ജീവനക്കാർ കൂട്ടത്തോടെ മെഡിക്കൽ ലീവിൽ പ്രവേശിച്ചത് സമരത്തിന്റെ ഭാഗമാണെന്നും ഇതിൽ യാതൊരു തരത്തിലുള്ള ന്യായീകരണത്തിനുള്ള വകുപ്പിമില്ലെന്നും ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ എയർ ഇന്ത്യ വ്യക്തമാക്കുന്നു. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഇന്ന് വൈകിട്ട് കമ്പനി ജീവനക്കാരുമായി ചർച്ച നടക്കും.

അതേസമയം സമരത്തെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി ഇതുവരെയും പരിഹരിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്.  സമരത്തെ തുടർന്ന് കണ്ണൂരിൽ ഇന്ന് ഇതുവരെ നാല് എയർ ഇന്ത്യാ എക്സ്പ്രസ്സ്  സർവീസുകൾ റദാക്കിയിട്ടുണ്ട്. കരിപ്പൂരിലും തിരുവനന്തപുരത്തും സമാനമായ പ്രതിസന്ധിയാണുള്ളത്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

തിരുവന്തപുരത്ത് നിന്നും രാവിലെ പുറപ്പെടെണ്ട തിരുവനന്തപുരം – മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കിയിട്ടുണ്ട്. അതേസമയം എയർ ഇന്ത്യ ജീവനക്കാരുടെ സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിവരം. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് കമ്പനി സി.ഇ.ഒ ആലോക് സിംഗ് ക്യാബിൻ ക്രൂ ജീവനക്കാരുമായി ഗുഡ്ഗാവിൽ ഇന്ന് ചർച്ച നടത്തും.

Leave a Reply

Your email address will not be published.

Previous Story

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

Next Story

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി

Latest from Main News

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടനയുടെ രാഷ്ട്രീയ നിലപാടിലും വ്യക്തത വരുത്തി ജി. സുകുമാരൻ നായർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടനയുടെ രാഷ്ട്രീയ നിലപാടിലും വ്യക്തത വരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല

പുതുവർഷത്തലേന്ന് ബെവ്‌കോയ്ക്ക് ലഭിച്ചത് 125.64 കോടി രൂപ

പുതുവർഷത്തലേന്ന് കേരളത്തിൽ മദ്യവിൽപ്പനയിൽ വൻ വർധനവ്. ഡിസംബർ 31-ന് മാത്രം ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ

സംസ്ഥാനത്തെ സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വൻ മാറ്റങ്ങൾ വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വൻ മാറ്റങ്ങൾ വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബറിൽ

ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും

ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് മേഘാലയ

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60)