യാത്രക്കാരെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ

തിരുവനന്തപുരം: യാത്രക്കാരെ ആകെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ. മുൻകൂട്ടി അറിയിക്കാതെ കൂട്ടത്തോടെ മെഡിക്കൽ ലീവെടുത്ത ജീവനക്കാരെ പിരിച്ചു വിടൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച് നോട്ടീസ് ജീവനക്കാർക്ക് എയർ ഇന്ത്യ കൈമാറി. പെട്ടെന്നുണ്ടായ എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം മൂലം രാജ്യത്താകമാനമുള്ള 90 സർവ്വീസുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നത്. ഇത് എയർ ഇന്ത്യയ്ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധത്തിനും വ്യോമയാന മന്ത്രാലയത്തിന്റെ വിമർശനത്തിനും കാരണമായിരുന്നു. ഇതേത്തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ എയർലൈൻ തീരുമാനിച്ചത്.

 

ജീവനക്കാർ കൂട്ടത്തോടെ മെഡിക്കൽ ലീവിൽ പ്രവേശിച്ചത് സമരത്തിന്റെ ഭാഗമാണെന്നും ഇതിൽ യാതൊരു തരത്തിലുള്ള ന്യായീകരണത്തിനുള്ള വകുപ്പിമില്ലെന്നും ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ എയർ ഇന്ത്യ വ്യക്തമാക്കുന്നു. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഇന്ന് വൈകിട്ട് കമ്പനി ജീവനക്കാരുമായി ചർച്ച നടക്കും.

അതേസമയം സമരത്തെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി ഇതുവരെയും പരിഹരിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്.  സമരത്തെ തുടർന്ന് കണ്ണൂരിൽ ഇന്ന് ഇതുവരെ നാല് എയർ ഇന്ത്യാ എക്സ്പ്രസ്സ്  സർവീസുകൾ റദാക്കിയിട്ടുണ്ട്. കരിപ്പൂരിലും തിരുവനന്തപുരത്തും സമാനമായ പ്രതിസന്ധിയാണുള്ളത്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

തിരുവന്തപുരത്ത് നിന്നും രാവിലെ പുറപ്പെടെണ്ട തിരുവനന്തപുരം – മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കിയിട്ടുണ്ട്. അതേസമയം എയർ ഇന്ത്യ ജീവനക്കാരുടെ സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിവരം. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് കമ്പനി സി.ഇ.ഒ ആലോക് സിംഗ് ക്യാബിൻ ക്രൂ ജീവനക്കാരുമായി ഗുഡ്ഗാവിൽ ഇന്ന് ചർച്ച നടത്തും.

Leave a Reply

Your email address will not be published.

Previous Story

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

Next Story

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി

Latest from Main News

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി മുഹമ്മദ് റിയാസ് പതാകയുയർത്തും

ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത്

ശബരിമല സ്വർണ്ണ കൊള്ളയ്ക്കെതിരെ യുവമോർച്ച കോഴിക്കോട് കളക്ടറേറ്റിലേക് മാർച്ച്‌ നടത്തി

യുവമോർച്ചയുടെ കോഴിക്കോട് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ്

കേന്ദ്ര നിയമം ഉടൻ നടപ്പില്ല; പഠനത്തിന് ശേഷം തീരുമാനം – ഗതാഗത മന്ത്രി

മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും വ്യത്യസ്ത

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകത്തെ മാറ്റണം -മന്ത്രി മുഹമ്മദ് റിയാസ്

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന