യാത്രക്കാരെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ

തിരുവനന്തപുരം: യാത്രക്കാരെ ആകെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ. മുൻകൂട്ടി അറിയിക്കാതെ കൂട്ടത്തോടെ മെഡിക്കൽ ലീവെടുത്ത ജീവനക്കാരെ പിരിച്ചു വിടൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച് നോട്ടീസ് ജീവനക്കാർക്ക് എയർ ഇന്ത്യ കൈമാറി. പെട്ടെന്നുണ്ടായ എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം മൂലം രാജ്യത്താകമാനമുള്ള 90 സർവ്വീസുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നത്. ഇത് എയർ ഇന്ത്യയ്ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധത്തിനും വ്യോമയാന മന്ത്രാലയത്തിന്റെ വിമർശനത്തിനും കാരണമായിരുന്നു. ഇതേത്തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ എയർലൈൻ തീരുമാനിച്ചത്.

 

ജീവനക്കാർ കൂട്ടത്തോടെ മെഡിക്കൽ ലീവിൽ പ്രവേശിച്ചത് സമരത്തിന്റെ ഭാഗമാണെന്നും ഇതിൽ യാതൊരു തരത്തിലുള്ള ന്യായീകരണത്തിനുള്ള വകുപ്പിമില്ലെന്നും ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ എയർ ഇന്ത്യ വ്യക്തമാക്കുന്നു. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഇന്ന് വൈകിട്ട് കമ്പനി ജീവനക്കാരുമായി ചർച്ച നടക്കും.

അതേസമയം സമരത്തെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി ഇതുവരെയും പരിഹരിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്.  സമരത്തെ തുടർന്ന് കണ്ണൂരിൽ ഇന്ന് ഇതുവരെ നാല് എയർ ഇന്ത്യാ എക്സ്പ്രസ്സ്  സർവീസുകൾ റദാക്കിയിട്ടുണ്ട്. കരിപ്പൂരിലും തിരുവനന്തപുരത്തും സമാനമായ പ്രതിസന്ധിയാണുള്ളത്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

തിരുവന്തപുരത്ത് നിന്നും രാവിലെ പുറപ്പെടെണ്ട തിരുവനന്തപുരം – മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കിയിട്ടുണ്ട്. അതേസമയം എയർ ഇന്ത്യ ജീവനക്കാരുടെ സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിവരം. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് കമ്പനി സി.ഇ.ഒ ആലോക് സിംഗ് ക്യാബിൻ ക്രൂ ജീവനക്കാരുമായി ഗുഡ്ഗാവിൽ ഇന്ന് ചർച്ച നടത്തും.

Leave a Reply

Your email address will not be published.

Previous Story

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

Next Story

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി

Latest from Main News

വർഗീയതയും അക്രമവും തടയാൻ ദൃഢനിശ്ചയം ചെയ്യണം: കെ. സുധാകരൻ

കോഴിക്കോട്: സംഘപരിവാർ മുന്നോട്ടുവെക്കുന്ന വര്‍ഗീയതയും മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമരാഷ്ട്രീയവും തടയാൻ പ്രവർത്തകർ ദൃഡനിശ്ചയം ചെയ്യണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ ആഹ്വാനം

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നാടിനു സമര്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇത് ആഹ്ലാദനിമിഷം. നാലു നിലകളില്‍ 24,000 ചതുരശ്ര അടിയില്‍ നവീകരിച്ച ജില്ലാ

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം അന്തരിച്ചു

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം (86) അന്തരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി, കോഴിക്കോട് പി വി എസ് ആശുപത്രി,

സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മുനവ്വറലി ശിഹാബ് തങ്ങൾ

പയ്യോളി:ബുദ്ധിപരവും, ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന സമഗ്ര പുരോഗതിക്കും പുനരധിവാസത്തിനുമായി മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് എത്രയും

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ

വത്തിക്കാൻ കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും. ഫ്രാൻസിസ് മാർപാപ്പയുടെ