വടകര സ്വദേശിയായ അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു

മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥി ദേവ്റാത്തിനെ 88 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിപിൻ നായർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ് ഉപാധ്യക്ഷൻ.  നിഖിൽ ജെയിനാണ് സെക്രട്ടറി.

കോഴിക്കോട് വടകര സ്വദേശിയായ വിപിൻ നായർ മുപ്പതിലേറെ വർഷമായി അഭിഭാഷകനായി ദില്ലിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.രണ്ടായിരം മുതൽ സുപ്രീംകോടതിയിൽ  അഡ്വക്കേറ്റ് ഓൺ റെക്കോർഡാണ്. നിലവിൽ കേരള പിഎസ് സിയുടെ സ്റ്റാൻഡിംഗ് കൌൺസലാണ്. 2016 മുതൽ 2019 വരെ സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസലായിരുന്നു. അന്തരിച്ച  മുതിർന്ന അഭിഭാഷകൻ കെഎംകെ നായരുടെ മകനാണ് വിപിൻ നായർ.

 

Leave a Reply

Your email address will not be published.

Previous Story

ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ

Next Story

കാഞ്ഞാണിയിൽ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

Latest from Main News

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ; ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷമാക്കി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പിലാക്കിയ മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന്

ദീപക്കിൻ്റ ആത്മഹത്യ ; ഷിംജിത അറസ്റ്റിൽ

കോഴിക്കോട്  ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ഒരു

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ ജാമ്യം

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ ജാമ്യം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിൽ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ  പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട്

‘വൈറൽ’ ആകുന്നത് ‘വാല്യൂ’ കളഞ്ഞാകരുത് മുന്നറിയിപ്പുമായി കേരള പോലീസ്.

‘വൈറൽ’ ആകുന്നത് ‘വാല്യൂ’ കളഞ്ഞാകരുത് മുന്നറിയിപ്പുമായി കേരള പോലീസ്. സോഷ്യൽ മീഡിയ വരുമാന മാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും