മൂന്നാറിൽ ജനവാസ മേഖലയിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി

മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപമാണ് വന അതിര്‍ത്തിയില്‍ മൂന്ന് കടുവകള്‍ എത്തിയത്. ഇവിടെ നേരത്തെ കടുവയുടെ ആക്രമണത്തില്‍ നിരവധി പശുക്കള്‍ ചത്തിരുന്നു.

ഇവിടെ കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. തോട്ടം തൊഴിലാളികളാണ് പ്രദേശത്ത് കടുവകളെ കണ്ടത്. കടുവകളാണ് പശുക്കളെ കൊല്ലുന്നതെന്ന് നാട്ടുകര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് വന അതിര്‍ത്തിയില്‍ തേയിലത്തോട്ടങ്ങളോട് ചേര്‍ന്ന് കടുവകള്‍ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

ഇപ്പോള്‍ കടുവകളെ കണ്ട പ്രദേശത്തു നിന്ന് രണ്ട് കിലോമീറ്ററോളം അകലെ ജനവാസ മേഖലയാണ്. കണ്ടത് കടുവകളെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് വനം വകുപ്പ് നിലപാട്.

moonnar

Leave a Reply

Your email address will not be published.

Previous Story

നിർജലീകരണത്തെ തടയാൻ ഇങ്ങനെ വെള്ളം കുടിച്ചു നോക്കൂ..

Next Story

ഷാജീവ് നാരായണൻ്റെ ‘ഒറ്റയാൾ കൂട്ടം’ പ്രകാശനം മെയ് 18ന് കൊയിലാണ്ടി ടൗൺ ഹാളിൽ

Latest from Main News

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും 

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപ്പാക്കുമെന്ന് സർക്കാർ

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ