തണൽ മരങ്ങള്‍ക്ക് കോടാലി വീഴുന്നു ; ഓട്ടോറിക്ഷക്കാര്‍ പൊരിവെയിലില്‍

/

വേനല്‍ച്ചൂട് 38 ഡിഗ്രിയില്‍ എത്തി നില്‍ക്കുമ്പോള്‍ നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നു. പൊരിവെയിലത്ത് ഓട്ടോറിക്ഷ നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ട ഇവര്‍ക്ക് തണലേകാന്‍ ഒരു മരം പോലുമില്ല.  റോഡ് വികസനത്തിയും നഗര വികസനത്തിന്റെയും ഭാഗമായി തണല്‍ മരങ്ങള്‍ മുറിച്ച് നീക്കുമ്പോള്‍ പ്രയാസത്തിലാവുന്നത് നഗരങ്ങളുടെ ഭാഗമായ ഓട്ടോ ജീവിതങ്ങളാണ്. ഓട്ടോ പാര്‍ക്ക് ചെയ്യുന്നിടത്ത് നിന്ന് മാറി നില്‍ക്കാന്‍ ഇവര്‍ക്കാവില്ല. മുന്നിലെ ഓട്ടോറിക്ഷ യാത്രക്കാരെ കയറ്റി പോകുമ്പോള്‍ അതിനനുസരിച്ച് ഓട്ടോറിക്ഷ തളളി മുന്നോട്ട് നീക്കണം. അപ്പോഴൊക്കെ കൊടും വെയില്‍ സഹിക്കുക തന്നെ വേണം. നഗരത്തിലെ ട്രാഫിക് കുരുക്കില്‍പ്പെട്ട് വീര്‍പ്പുമുട്ടുന്നതില്‍ കൂടുതലും ഓട്ടോ തൊഴിലാളികളാണ്.


ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം ജീവിത ചെലവിന് പോലും തികയാത്ത സാഹചര്യമാണ് ഇന്നുളളതെന്ന് തൊഴിലാളികള്‍ പറയുന്നു. മിക്ക കുടുംബങ്ങളിലും ഒന്നും രണ്ടും ഇരുചക്രവാഹനങ്ങളും കാറുകളും ഉളളപ്പോള്‍ ഓട്ടോ വിളിച്ചു യാത്ര ചെയ്യേണ്ടവര്‍ കുറഞ്ഞു വരികയാണ്. നിത്യ നിദാന ചെലവ് നിര്‍വ്വഹിക്കാന്‍ പലപ്പോഴും ആവുന്നില്ല.
അതാത് പഞ്ചായത്തിലും നഗരസഭകളിലും പെര്‍മ്മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ അനധികൃതമായി ഓടുന്നത് പെര്‍മ്മിറ്റുളള ഓട്ടോറിക്ഷക്കാര്‍ക്ക് വലിയ തോതില്‍ പ്രയാസമുണ്ടാക്കുണ്ട്.
മിക്ക നഗരങ്ങളിലും ഓട്ടോ സ്റ്റാന്റിനോട് ചേര്‍ന്ന് ശുചിമുറികളും ബാത്തുറൂമുകളും ഇല്ലാത്തതും ഡ്രൈവര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.


കൊയിലാണ്ടി നഗരത്തില്‍ ബസ്സ് സ്റ്റാൻ്റിനോട് ചേര്‍ന്ന ഫൂട്ട്പാത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തണല്‍ മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റിയത് ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ മരങ്ങളുടെ തണലിലായിരുന്നു ബസ്സ് സ്റ്റാന്റിന് സമീപം ഓട്ടോകള്‍ നിര്‍ത്തിയിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശകൊട്ട് പകർത്താൻ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിക്കാൻ പൊലീസിന് നിർദേശം

Next Story

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി

Latest from Main News

വാനില്‍ പറന്നുയര്‍ന്ന് വര്‍ണപ്പട്ടങ്ങള്‍; ആവേശത്തിരയിളക്കി എസ്.ഐ.ആര്‍ കൈറ്റ് ഫെസ്റ്റ്

ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്ര സർക്കാർ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്രസർക്കാർ.  കോഴിക്കോട് എംപി എംകെ രാഘവൻ

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ പേരുമാറ്റം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

കോൺഗ്രസ് എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കോൺഗ്രസ്