കേരകര്‍ഷകര്‍ക്ക് ആശ്വാസമായി പച്ച തേങ്ങ വില ഉയരങ്ങളിലേക്ക്

കേര കര്‍ഷകര്‍ക്ക് ആശ്വാസമായി പച്ച തേങ്ങ വില ഉയരുന്നു. ഒരു കിലോ പച്ച തേങ്ങയ്ക്ക് 32.50 രൂപയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പ് 33 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അത് 28 രൂപ വരെയായി താഴ്ന്നു. ഇപ്പോള്‍ വീണ്ടും 32 രൂപയില്‍ എത്തിയിരിക്കുകയാണ്.

വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര കർഷകന് തേങ്ങവില കര കയറുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. വേനല്‍ക്കാലത്ത് നാളീകേര ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്.

 

കൊട്ടടയ്ക്ക വിലയും ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 325-330 നിലവാരത്തിലാണ് കൊട്ടടയ്ക്ക് മലഞ്ചരക്ക് വ്യാപാരികള്‍ എടുക്കുന്നത്. കഴിഞ്ഞ തവണ 385 രൂപ വരെ കൊട്ടടയ്ക്ക് വില ഉയര്‍ന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് 450 രൂപയില്‍ കൂടുതല്‍ വില കൊട്ടടയ്ക്കയ്ക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; പത്തനംതിട്ട ആർക്കൊപ്പം?

Next Story

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി

Latest from Main News

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ സെമിനാര്‍

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് രജത ജൂബിലിക്ക് ഒരുങ്ങുന്നു

കാലിക്കറ്റ്‌ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം

കുറ്റ്യാടി ജലസേചന പദ്ധതി: ജലവിതരണം 30ന് ആരംഭിക്കും

കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

വിവരം നല്‍കാന്‍ ആര് തടസ്സം നിന്നാലും നടപടി -വിവരാവകാശ കമീഷണര്‍

വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നാലും വിവരം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്