ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

 

വടകര: സിപിഎം നേതാവ് പി. ജയരാജന്റെ വെണ്ണപ്പാളി പരാമര്‍ശത്തിന് എതിരെ പരാതി നല്‍കുമെന്ന് കെ.കെ രമ എംഎല്‍എ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വെണ്ണപ്പാളികളുടെ മുദ്രാവാക്യത്തോടെ നോമിനേഷന്‍ നല്‍കി എന്നാണ് ജയരാജന്‍ പറയുന്നത്. എന്താണ് ഇങ്ങനെ പറയുന്നതിന്റെ ഉദ്ദേശ്യം? എന്തുകൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇതിനെ തള്ളിപ്പറയാത്തത്? എന്താണ് ആ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്തത്?

ഇന്നലെയാണ് ഞാന്‍ ആ പോസ്റ്റ് ശ്രദ്ധയോടെ വായിക്കാന്‍ ഇടവന്നത്. പോസ്റ്റിന്റെ ആദ്യമുള്ള വെണ്ണപ്പാളി അധിക്ഷേപം കഴിഞ്ഞ് പിന്നീട് പറയുന്നത് വെണ്ണപ്പാളികളുടെ സ്വീകരണമേറ്റ് മയങ്ങി എന്നാണ്. എത്ര ലൈംഗികച്ചുവയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്? എത്ര അശ്ലീലമാണ് പറയുന്നത്? ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. സ്വന്തം പാര്‍ട്ടിക്കാര്‍ ആയാല്‍ എന്തും ന്യായീകരിക്കുക എന്നതാണോ ഇവരുടെ രീതിയെന്ന് വ്യക്തമാക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കളി ആട്ടം സല്ലാപവേദിയിൽ ജയപ്രകാശ് കുളൂരും വിജയകുമാർ ബ്ലാത്തൂരും കുട്ടികളുമായി നാടകാനുഭവങ്ങൾ പങ്കുവെച്ചു

Next Story

പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി

Latest from Main News

കെ.എസ്.ഇ.ബി ബില്ലിൽ ഇളവ്: ഫെബ്രുവരിയിൽ സർചാർജിൽ കുറവ്

കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജിൽ ഇളവ് ലഭിക്കും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഈ മാസം ഇന്ധന സർചാർജ്

നവകേരള സദസ്സ് പ്രവൃത്തികള്‍: ജില്ലയിലെ 16 പദ്ധതികളുടെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചു

ജില്ലയിലെ മുഴുവന്‍ നവകേരള സദസ്സ് പ്രവൃത്തികള്‍ക്കും സര്‍ക്കാറില്‍നിന്ന് ഭരണാനുമതി ലഭ്യമായതായും ഇതില്‍ 16 എണ്ണത്തിന്റെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചതായും ജില്ലാ വികസന

ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് സിഐടിയു

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു

അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു

അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ പത്താം ക്ലാസിലെ സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിൽ