85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഹോം വോട്ടിംഗ് ഇന്ന് മുതല്‍ ; ജില്ലയില്‍ വീടുകളില്‍ നിന്ന് വോട്ട് ചെയ്യുക 15,404 പേര്‍

ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിംഗ് സംവിധാനത്തിന് ജില്ലയില്‍ ഇന്ന് (ബുധന്‍) തുടക്കമാവും. നേരത്തേ അസന്നിഹിത വോട്ടര്‍ (ആബ്സെന്റീ വോട്ടര്‍) വിഭാഗക്കാര്‍ക്കുള്ള നിശ്ചിത ഫോറത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയവര്‍ക്കാണ് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുക.

ജില്ലയില്‍ ഈ രീതിയില്‍ അപേക്ഷ നല്‍കിയ 4873 ഭിന്നശേഷിക്കാരും 85ന് മുകളില്‍ പ്രായമുള്ള 10531 പേരുമാണുള്ളത്. ഇവരുടെ വീടുകളില്‍ ഇന്നു മുതല്‍ നാലു ദിവസങ്ങളിലായി പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പ്രത്യേക വാഹനങ്ങളിലായി എത്തിച്ചേരും. ഓരോ വീട്ടിലും ഉദ്യോഗസ്ഥ സംഘം എത്തുന്ന സമയം ബിഎല്‍ഒ മുഖേന വോട്ടറെ നേരത്തേ അറിയിക്കും.

വോട്ടര്‍പട്ടികയില്‍ 85 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഭിന്നശേഷിക്കാരായി രേഖപ്പെടുത്തപ്പെട്ടവര്‍ക്കുമാണ് വീട്ടില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാവുക. ഇവര്‍ നേരത്തേ ഫോം 12 ഡിയില്‍ അപേക്ഷ സമര്‍പ്പിച്ചവരായിരിക്കണം. ഭിന്നശേഷിക്കാരാണെങ്കില്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇങ്ങനെ അപേക്ഷ നല്‍കിയവരുടെ പേരുകള്‍ക്കു നേരെ വോട്ടര്‍ പട്ടികയില്‍ ‘പിബി’ (പോസ്റ്റല്‍ ബാലറ്റ്) എന്ന് അടയാളപ്പെടുത്തും. ആയതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് വഴി മാത്രമേ വോട്ട് രേഖപ്പെടുത്താനാവൂ. പോളിംഗ് ദിവസം ബൂത്തില്‍ പോയി വോട്ട് ചെയ്യാനാവില്ല. അതേസമയം, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാത്ത 85 വയസ്സുകഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലെത്തി എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും.

ഓരോ നിയമസഭാ മണ്ഡലത്തിലും 10 മുതല്‍ 12 വരെയുള്ള ഉദ്യോഗസ്ഥ സംഘങ്ങളെയാണ് ഹോം വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, സുരക്ഷാഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ബിഎല്‍ഒ എന്നിവരടങ്ങുന്നതാണ് ഉദ്യോഗസ്ഥ സംഘം. സ്ഥാനാര്‍ഥികള്‍ക്ക് നിയമാനുസൃതം തങ്ങളുടെ പ്രതിനിധിയെ ഹേം വോട്ടിംഗ് വേളയിലേക്ക് നിയോഗിക്കാം.

മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. വോട്ട് രേഖപ്പെടുത്തി വാങ്ങിയ ശേഷം പോസ്റ്റല്‍ ബാലറ്റുകള്‍ പ്രത്യേക കവറുകളില്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്‌സുകളിലാക്കി മണ്ഡലത്തിലെ ഉപവരണാധികാരികള്‍ മുഖേന ജിപിഎസ് സംവിധാനത്തോടെയുള്ള വാഹനങ്ങളില്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുകയും ഹോം വോട്ടിംഗ് അവസാനിച്ച ശേഷം അവ ബന്ധപ്പെട്ട ലോകസഭാ മണ്ഡലം വരണാധികാരിക്ക് കൈമാറുകയും ചെയ്യും. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതല്‍ 25 വരെ വോട്ടര്‍മാരുടെ വീട്ടിലെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ കൂത്തരങ്ങ് ഉണർന്നു

Next Story

കോഴിക്കോട് വയനാട് ജില്ലകളിൽ അടുത്ത രണ്ടു ദിവസം മഴക്ക് സാധ്യത

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 29.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 29.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ

വയനാട്ടിലേക്ക് ബദൽ പാത; പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് വീണ്ടും ചർച്ചയാവുന്നു

വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ്