ചുട്ടു പൊളളുന്നു പാലക്കാടന്‍ രാഷ്ട്രീയവും

പാലക്കാട്

ചുട്ടു പൊളളുന്ന പാലക്കാടിന്റെ മണ്ണില്‍ തിളച്ചു മറിയുകയാണ് പാലക്കാടന്‍ രാഷ്ട്രീയവും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും,സിറ്റിംഗ് എം.പി വി.കെ.ശ്രീകണ്ഠനും,ബി.ജെ.പി നേതാവും സി.കൃഷ്ണ കുമാറും നേരിട്ട് ഏറ്റു മുട്ടുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. എല്‍.ഡി.എഫിനെയും യൂ.ഡി.എഫിനെയും മാറിമാറി പരീക്ഷിച്ച മണ്ണാണ് പാലക്കാട്. 1996 ന് ശേഷം തുടര്‍ച്ചയായി സി.പി.എം പ്രതിനിധികളെ ജയിച്ചിച്ച മണ്ഡലം. എന്നാല്‍ കഴിഞ്ഞ തവണ യൂ.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. ഈ മണ്ഡലം തിരിച്ചു പിടിക്കാനാണ് സി.പി.എം എ.വിജയരാഘവനെ രംഗത്തിറക്കിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തതാണ് യൂ.ഡി.എഫ് ഈ ലോക്‌സഭാ മണ്ഡലം.യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കോണ്‍ഗ്രസ്സിലെ വി.കെ.ശ്രീകണ്ഠന്‍ 399,274 വോട്ടുകള്‍ നേടി. ഭൂരിപക്ഷം 11,637.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ എം.ബി.രാജേഷിനെയാണ് തോല്‍പ്പിച്ചത്. രാജേഷിന് 3,87,637 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കൃഷ്ണ കുമാറിന് 2,18,556 വോട്ടും ലഭിച്ചു.
ഇത്തവണ വി.കെ.ശ്രീകണ്ഠന്‍(കോണ്‍),എ.വിജയരാഘവന്‍(സി.പി.എം),സി.കൃഷ്ണ കുമാര്‍(ബി.ജെ.പി) എന്നിവരാണ് മല്‍സരിക്കുന്നത്.

പാലക്കാട്ടെ മുന്‍ എം.പിമാര്‍

1957-വെളള ഈച്ചരന്‍
1957,1962-പി.കുഞ്ഞന്‍
1967-ഇ.കെ.നായനാര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)
1971-എ.കെ.ഗോപാലന്‍(സി.പി.എം)
1977-സുന്നാസാഹിബ്(കോണ്‍)
1980,84-വി.എസ്.വിജയരാഘവന്‍(കോണ്‍)
1989-എ.വിജയരാഘവന്‍(സി.പി.എം)
1991 -വി.എസ്.വിജയരാഘവന്‍(കോണ്‍)
1996,98,99,2004-എന്‍.എന്‍.കൃഷ്ണദാസ്(സി.പി.എം)
2009,2014-എം.ബി.രാജേഷ്(സി.പി.എം)
2019-വി.കെ.ശ്രീകണ്ഠന്‍(കോണ്‍)

സാധ്യത
വി.കെ.ശ്രീകണ്ഠന്‍ കോണ്‍ഗ്രസ്സിലെ യുവ നേതാവ്,ലോക്‌സഭയിലെ പ്രകടനം,വികസന മുന്നേറ്റം
എ.വിജയരാഘവന്‍-സി.പി.എം പോളിറ്റ്ബ്യൂറോ അംഗം,മുന്‍ എം.പി,മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍,മോദി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രചരണ രംഗത്ത്
സി.കൃഷ്ണ കുമാര്‍ -പാലക്കാട് ജില്ലയിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു.
മോഡി സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ.

Leave a Reply

Your email address will not be published.

Previous Story

സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം

Next Story

പയ്യോളിയിൽ കാറപകടത്തിൽ യുവതിക്ക് പിന്നാലെ ചികിൽസയിലായിരുന്ന മകനും മരിച്ചു

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത