ചുട്ടു പൊളളുന്നു പാലക്കാടന്‍ രാഷ്ട്രീയവും

പാലക്കാട്

ചുട്ടു പൊളളുന്ന പാലക്കാടിന്റെ മണ്ണില്‍ തിളച്ചു മറിയുകയാണ് പാലക്കാടന്‍ രാഷ്ട്രീയവും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും,സിറ്റിംഗ് എം.പി വി.കെ.ശ്രീകണ്ഠനും,ബി.ജെ.പി നേതാവും സി.കൃഷ്ണ കുമാറും നേരിട്ട് ഏറ്റു മുട്ടുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. എല്‍.ഡി.എഫിനെയും യൂ.ഡി.എഫിനെയും മാറിമാറി പരീക്ഷിച്ച മണ്ണാണ് പാലക്കാട്. 1996 ന് ശേഷം തുടര്‍ച്ചയായി സി.പി.എം പ്രതിനിധികളെ ജയിച്ചിച്ച മണ്ഡലം. എന്നാല്‍ കഴിഞ്ഞ തവണ യൂ.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. ഈ മണ്ഡലം തിരിച്ചു പിടിക്കാനാണ് സി.പി.എം എ.വിജയരാഘവനെ രംഗത്തിറക്കിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തതാണ് യൂ.ഡി.എഫ് ഈ ലോക്‌സഭാ മണ്ഡലം.യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കോണ്‍ഗ്രസ്സിലെ വി.കെ.ശ്രീകണ്ഠന്‍ 399,274 വോട്ടുകള്‍ നേടി. ഭൂരിപക്ഷം 11,637.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ എം.ബി.രാജേഷിനെയാണ് തോല്‍പ്പിച്ചത്. രാജേഷിന് 3,87,637 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കൃഷ്ണ കുമാറിന് 2,18,556 വോട്ടും ലഭിച്ചു.
ഇത്തവണ വി.കെ.ശ്രീകണ്ഠന്‍(കോണ്‍),എ.വിജയരാഘവന്‍(സി.പി.എം),സി.കൃഷ്ണ കുമാര്‍(ബി.ജെ.പി) എന്നിവരാണ് മല്‍സരിക്കുന്നത്.

പാലക്കാട്ടെ മുന്‍ എം.പിമാര്‍

1957-വെളള ഈച്ചരന്‍
1957,1962-പി.കുഞ്ഞന്‍
1967-ഇ.കെ.നായനാര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)
1971-എ.കെ.ഗോപാലന്‍(സി.പി.എം)
1977-സുന്നാസാഹിബ്(കോണ്‍)
1980,84-വി.എസ്.വിജയരാഘവന്‍(കോണ്‍)
1989-എ.വിജയരാഘവന്‍(സി.പി.എം)
1991 -വി.എസ്.വിജയരാഘവന്‍(കോണ്‍)
1996,98,99,2004-എന്‍.എന്‍.കൃഷ്ണദാസ്(സി.പി.എം)
2009,2014-എം.ബി.രാജേഷ്(സി.പി.എം)
2019-വി.കെ.ശ്രീകണ്ഠന്‍(കോണ്‍)

സാധ്യത
വി.കെ.ശ്രീകണ്ഠന്‍ കോണ്‍ഗ്രസ്സിലെ യുവ നേതാവ്,ലോക്‌സഭയിലെ പ്രകടനം,വികസന മുന്നേറ്റം
എ.വിജയരാഘവന്‍-സി.പി.എം പോളിറ്റ്ബ്യൂറോ അംഗം,മുന്‍ എം.പി,മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍,മോദി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രചരണ രംഗത്ത്
സി.കൃഷ്ണ കുമാര്‍ -പാലക്കാട് ജില്ലയിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു.
മോഡി സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ.

Leave a Reply

Your email address will not be published.

Previous Story

സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം

Next Story

പയ്യോളിയിൽ കാറപകടത്തിൽ യുവതിക്ക് പിന്നാലെ ചികിൽസയിലായിരുന്ന മകനും മരിച്ചു

Latest from Main News

‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസ് എടത്തു

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസ് എടത്തു. തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്. ഗാനരചയിതാവിനും

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 17/12/2025 ധനസഹായം രാത്രികാല പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ച് കാൽ മുറിച്ചുമാറ്റിയ കാസർഗോഡ് ജില്ലയിലെ ഹാർബർ

ബസ്സുകളുടെ മത്സരയോട്ടം വെങ്ങളം മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ചു അപകടം 24 പേർക്ക് പരിക്ക്

ദേശിയ പാതയിൽ വെങ്ങളം മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.ബസ്സ് യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കൊയിലാണ്ടി

പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി

കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പയ്യോളി

കുചേല ദിനത്തില്‍ ​ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു

കുചേല ദിനത്തില്‍ ​ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനം