ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: മാവേലിക്കര ആർക്കൊപ്പം?

/

ആലപ്പുഴ ജില്ലയിലെ കുട്ടനാട്,മാവേലിക്കര,ചെങ്ങന്നൂര്‍,കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി,കൊല്ലം ജില്ലയിലെ കുന്നത്തൂര്‍,കൊട്ടാരക്കര,പത്തനാപുരം എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലത്തിലായി വ്യാപിച്ചു കിടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് മാവേലിക്കര. ഭൂപ്രകൃതി പോലെ വൈവിധ്യം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയ ഭൂമിയും. നിയമസഭാ തിരഞ്ഞെടുപ്പിലും,ലോക്‌സഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്ത രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മണ്ഡലമാണിത്.
കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് കുത്തകയാക്കിയ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലവും സി.പി.എമ്മിന്റെയും ഘടക കക്ഷികളിലേയും കൈകളിലാണിപ്പോളുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: മാവേലിക്കര ആർക്കൊപ്പം?

മാവേലിക്കരയില്‍ ആര് കൊടിനാട്ടും
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷ് 61138 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യൂ.ഡി.എഫിന് 4,40,415 വോട്ട് ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് (സി.പി.ഐ) 3,79,277 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തഴവ സഹദേവന് 1,33,546 വോട്ടും ലഭിച്ചും.
ഇത്തവണ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുന്നത് കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ്. കൃഷി മന്ത്രി പി.പ്രസാദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എ.അരുണ്‍ കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. എന്‍.ഡി.എ രംഗത്തിറക്കിയത് ബൈജു കലാശാലയെയാണ്.
വമ്പന്‍മാരായ പല നേതാക്കളെയും മുട്ടു കുത്തിച്ച മണ്ഡലമാണിത്.2004ല്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സി.എസ്.സുജാതയോട് തോറ്റത് ഈ മണ്ഡലത്തിലാണ്.
സാധ്യത.


കൊടിക്കുന്നില്‍ സുരേഷ് ഒമ്പത് തവണയാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. എഴു തവണ ലോക്‌സഭാഗമായി. 1989 മുതലുളള 35 വര്‍ഷങ്ങളില്‍ രണ്ട് ചെറിയ കാലഘട്ടമൊഴിച്ചാല്‍ എം.പി സ്ഥാനത്ത് അദ്ദേഹമുണ്ട്. എം.പിയെന്ന നിലയിലെ ദീര്‍ഘകാല പരിചയമാണ് കൊടിക്കുന്നിലിന്റെ പ്ലസ് പോയിന്റ്. കൈവെളളയിലെന്ന പോലെ മണ്ഡലത്തെ മുഴുവന്‍ അറിയാം.
അരുണ്‍ കുമാര്‍ യുവജന നേതാവാണ്. വികസന പ്രവര്‍ത്തനങ്ങളിലൂന്നീയാണ് എല്‍.ഡി.എഫിന്റെ പ്രചരണം.
കെ.പി.എം.എസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബൈജു കലാശാല. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് എന്‍.ഡി.എയുടെ പ്രവര്‍ത്തനം.ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ ആധുനീകരണം ഉള്‍പ്പടെയുളള കേന്ദ്ര പദ്ധതികളിലൂന്നിയാണ് എന്‍.ഡി.എ പ്രചാരണം.
മാവേലിക്കര മുന്‍ എം.പിമാര്‍
1977-ബി.കെ.നായര്‍,1980-പി.ജെ.കുര്യന്‍,1984-തമ്പാന്‍ തോമസ്,1989,91,96,പി.ജെ.കുര്യന്‍,1999-രമേശ് ചെന്നിത്തല,2004-സി.എസ്.സുജാത,2009,2014,2019 കൊടിക്കുന്നില്‍ സുരേഷ്.

Leave a Reply

Your email address will not be published.

Previous Story

കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Next Story

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി സഞ്ചാരികൾ കൂട്ടമായി മലയോരത്തേക്ക്….

Latest from Main News

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം

മുൻ മാവേലിക്കര എംഎൽഎ എം.മുരളി അന്തരിച്ചു

മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവും, ദീർഘകാലം മാവേലിക്കര എം.എൽ.എയുമായിരുന്ന എം.മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു

ശബരിമല സ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ

ജില്ലാ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സഹിൽ അഹമദ് ഇരിങ്ങത്തും ശ്രേയസ കീഴരിയൂരും

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ ആൻറ് മിസ്സ് കാലിക്കറ്റ് മത്സരത്തിൽ അർമോർ ഫിറ്റ്നസ് ക്ലബിൽ നിന്നുമുള്ള മത്സരാർഥികൾ രണ്ടും മൂന്നും

കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് ആരംഭിച്ചു

ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അണ്ടർപാസ് നിർമ്മിക്കാത്തതിനെതിരെ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. നടാൽ ഒ.കെ.യു.പി