കേന്ദ്രസർക്കാർ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി

/

 

കേന്ദ്രസർക്കാർ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി.  കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനയിലാണ് പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന സംവിധാനത്തിൽ ആദ്യ രണ്ടാഴ്ച അഞ്ച് ലക്ഷം വാഹനങ്ങൾ പരിശോധിച്ചു. ഇവയിൽ 8,128 എണ്ണം മാത്രമായിരുന്നു പരാജയപ്പെട്ടത്. എന്നാൽ മാർച്ച് 17-ന് ശേഷം പുതിയ രീതി പ്രാബല്യത്തിൽ വന്നതോടെ ഇക്കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.

ബിഎസ് 4 പെട്രോൾ ഇരുചക്ര-നാലുചക്ര വാഹനങ്ങളിൽ അന്തരീക്ഷ മലിനീകരണ തോത് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ബഹിർഗമന വാതകങ്ങളുടെ അളവ് വിശകലനം ചെയ്യുന്നത്. ഇന്ധനജ്വലനത്തിൽ പോരായ്മകൾ കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല.  എയർഫിൽട്ടർ, സ്പാർക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളിൽ മാറ്റാതിരിക്കുന്നതും കാർബറേറ്ററിൽ തടസമുണ്ടാകുന്നതും പുക മലിനീകരണത്തിന് കാരണമായേക്കും.

സർട്ടിഫിക്കറ്റ് ലഭിക്കാത്ത വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടും എത്തിച്ചാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നഷ്ടമായേക്കും. പുകയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുമ്പോഴും 1,500 രൂപ പിഴ നൽകേണ്ടിവരും.

Leave a Reply

Your email address will not be published.

Previous Story

തെർമോഗ്രാഫിക് ചിത്രങ്ങളുപയോഗിച്ച് ബ്രസ്റ്റ് കാൻസർ കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യയിൽ പി എച്ച് ഡി കരസ്ഥമാക്കി ശ്രുതി കൃഷ്ണ

Next Story

കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടൊപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി

Latest from Main News

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം

മുൻ മാവേലിക്കര എംഎൽഎ എം.മുരളി അന്തരിച്ചു

മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവും, ദീർഘകാലം മാവേലിക്കര എം.എൽ.എയുമായിരുന്ന എം.മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു

ശബരിമല സ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ

ജില്ലാ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സഹിൽ അഹമദ് ഇരിങ്ങത്തും ശ്രേയസ കീഴരിയൂരും

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ ആൻറ് മിസ്സ് കാലിക്കറ്റ് മത്സരത്തിൽ അർമോർ ഫിറ്റ്നസ് ക്ലബിൽ നിന്നുമുള്ള മത്സരാർഥികൾ രണ്ടും മൂന്നും