തെരഞ്ഞെടുപ്പിൻ്റെ ആഘോഷ പൊലിമയിൽ വിദേശസഞ്ചാരിയായ യുവാവ് താരമായി

വടകര:  തെരഞ്ഞെടുപ്പിൻ്റെ ആഘോഷ പൊലിമ  കൗതുകത്തോടെ നോക്കി നിന്ന വിദേശസഞ്ചാരിയായ യുവാവ് സ്വീകരണ കേന്ദ്രത്തിലെ താരമായി. ലോകം ആദരിച്ച സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറെ കാണാൻ യാത്രാമധ്യേ എത്തിയതാണ് അമേരിക്കൻ സഞ്ചാരി ഹാരി. തൊട്ടിൽപ്പാലത്ത് ടീച്ചറുടെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്കാണ് ഹാരിയുടെ അപ്രതീക്ഷിത വരവ്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് യുവാവ് സ്വീകരണത്തിൻ്റെ ഭാഗമായത്. ചുകന്ന നിറത്തിലുള്ള ടീച്ചറുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഉയർത്തി നിന്നതോടെ, ഹാരിയോടൊപ്പം പ്രവർത്തകർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി. നവമാധ്യമങ്ങളിൽ ടീച്ചറുടെ പോസ്റ്റർ പ്രദർശിപ്പിച്ചു നിൽക്കുന്ന ഹാരിയുടെ ഫോട്ടോ തരംഗമായിട്ടുണ്ട്. കേരളത്തിൻ്റെ പ്രകൃതിയും ഇവിടുത്തെ മനുഷ്യരെയും ഏറെ ഇഷ്ടമാണെന്ന് ഹാരി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്

Next Story

സ്വാതി തിയ്യേറ്റേഴ്സ് നടുവത്തൂരിലെ കലാകാരന്മാരുടെ നാടകക്കൂട്ടായ്മ ഏറെ ശ്രദ്ധേയമാവുന്നു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 3

വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി   മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം  

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം – സലീം മടവൂർ

മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.