കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് വടക്ക് ഭാഗത്ത് വാഹന പാര്‍ക്കിംങ്ങ്: നിയന്ത്രണം കടുപ്പിച്ച് റെയില്‍വേ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്ത് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി റെയില്‍വേ പോലീസ്. സ്‌റ്റേഷന്റെ വടക്ക് പേ പാര്‍ക്കിംങ്ങ് സംവിധാനം റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ അനുവദിച്ച പേ പാര്‍ക്കിംങ്ങ് സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തില്ലെങ്കില്‍ ആര്‍ പി എഫ് പിഴ ചുമത്തും. കൊയിലാണ്ടി മേല്‍പ്പാലം മുതല്‍ റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് പന്തലായനി ഭാഗത്തേക്കുളള റോഡ് തിരിയുന്ന സ്ഥലം വരെ റെയില്‍വേയുടെ അധീനതയിലുളള റോഡാണ്. ഇതിന്റെ വശങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ ആര്‍ പി എഫ് പിഴ ചുമത്തും. 400 രൂപയാണ് പിഴ. അത് കോഴിക്കോട് ആര്‍ പി എഫ് ഓഫീസില്‍ അടയ്ക്കുകയും വേണം.

ചില വാഹനങ്ങള്‍ മുത്താമ്പി റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ആ ഭാഗത്തെ വ്യാപാരികള്‍ക്കും വീട്ടുകാര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ കൊയിലാണ്ടി ട്രാഫിക് പോലീസെത്തി അവിടെയും പാര്‍ക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ 700നും 900നും ഇടയില്‍ ഇരുചക്രവാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്റെ റോഡരികിലായിരുന്നു ഇതുവരെ നിര്‍ത്തിയിട്ടിരുന്നത്. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇവിടെ വാഹനം പാര്‍ക്ക് ചെയ്തു ട്രെയിന്‍ കയറി പോകുന്നത്. ഇത്രയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പേ പാര്‍ക്കിംങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തേയ്ക്ക് 24 ലക്ഷം രൂപ റെയില്‍വേയില്‍ കെട്ടിവെച്ചാണ് ഇതിന്റെ ലൈസന്‍സ് നേടിയതെന്ന് പേ പാര്‍ക്കിംങ്ങ് കരാറെടുത്ത ഗ്രാഫോണ്‍ മാനേജര്‍ നാസര്‍ പറഞ്ഞു. പ്രതിദിനം 3500 രൂപയോളം റെയില്‍വേയ്ക്ക് നല്‍കണം. പാര്‍ക്കിംങ്ങ് കാര്യങ്ങള്‍ നോക്കാന്‍ മൂന്ന് ജീവനക്കാര്‍ ഉണ്ട്. ഇവരുടെ ശമ്പളവും ചെലവും എല്ലാം കണക്കിലെടുക്കുമ്പോള്‍ 6000 രൂപയോളം പ്രതിദിനം ചെലവ് വരും. ഇപ്പോള്‍ 300 ഇരുചക്രവാഹനങ്ങളാണ് പേ പാര്‍ക്കിംങ്ങ് ഫീസ് നല്‍കി ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. നാനൂറ് വണ്ടികള്‍ കൂടി പാര്‍ക്ക് ചെയ്യാനുളള സംവിധാനം ഇവര്‍ ഒരുക്കുന്നുണ്ട്. സി സി ടി വി സംവിധാനവും ഏര്‍പ്പെടുത്തും. രണ്ട് മണിക്കൂര്‍ നേരം ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യാന്‍ 10 രൂപയാണ് ഫീസ്. ആറ് മണിക്കൂര്‍ നേരത്തേക്ക് 15 രൂപയും 12 മണിക്കൂര്‍ നേരത്തേക്ക് 20 രൂപയും വാങ്ങും. 24 മണിക്കൂര്‍ നിര്‍ത്തിയിടാന്‍ 30 രൂപ നല്‍കണം. കാര്‍ പേ പാര്‍ക്കിംങ്ങ് നിരക്ക് രണ്ട് മണിക്കൂര്‍-20, ആറ് മണിക്കൂര്‍ -30,12 മണിക്കൂര്‍ -60,24 മണിക്കൂര്‍-100 രൂപ. ഇരുചക്രവാഹനക്കാര്‍ക്ക് ഒരു മാസം 500 രൂപ നല്‍കിയാല്‍ സമയ നിഷ്ഠയില്ലാതെ വാഹനം പാര്‍ക്ക് ചെയ്യാം. മംഗളൂര്, കാസര്‍കോട്, തലശ്ശേരി, മാഹി, കൊയിലാണ്ടി, തിരൂര് എന്നിവിടങ്ങളിലൊക്കെ പേ പാര്‍ക്കിംങ്ങ് സംവിധാനം കരാറെടുത്തത് ഒരേ കമ്പനിയാണ്. വാഹനം നിര്‍ത്തിയിടുമ്പോള്‍ ഉടമകള്‍ക്ക് റസീറ്റ് നല്‍കും. വാഹനം തിരിച്ചെടുക്കുമ്പോള്‍ റസീറ്റ് കാണിക്കണമെന്നാണ് വ്യവസ്ഥ.

റെയില്‍വേ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ സമീപത്തെ ഇടറോഡിലും മുത്താമ്പി റോഡിലും അനധികൃത വാഹന പാര്‍ക്കിംഗ് കൂടും. അത് ഗതാഗത കുരുക്കിനും ഇടയാക്കും. ഒട്ടും വീതിയില്ലാത്ത മുത്താമ്പി റോഡിലാണ് ഇപ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വലിയ തിരക്കനുഭവപ്പെടുന്ന റോഡാണിത്. കൃഷിഭവനിലേക്കും മത്സ്യ ഭവനിലേക്കും വരുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കൊണ്ട് ഉണ്ടാവുന്നത്. മാത്രവുമല്ല കൊയിലാണ്ടി മുതല്‍ ചെങ്ങോട്ടുകാവ് വരെ ഹൈവേയില്‍ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോള്‍ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ദീര്‍ഘദൂര ബസ്സുകളടക്കം ഈ റോഡു വഴിയാണ് പോകുന്നത്.

Leave a Reply

Your email address will not be published.

Previous Story

കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്

Next Story

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍