പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു

പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ സര്‍വീസിന്റെ ആവശ്യക്കാരെ പോസ്റ്റുമാന്‍ വീടുകളില്‍ പോയി കണ്ടെത്തി അങ്ങനെ ലഭിക്കുന്ന ആവശ്യക്കാരെ ബിഎസ്എന്‍എല്‍ സര്‍വീസ് നല്‍കി ഉപഭോക്താവ് ആക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇതിലേക്കായി ബിഎസ്എന്‍എല്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ആണ് പോസ്റ്റ്മാന്‍ ഉപയോഗിക്കുന്നത്.

സേവനം നല്‍കുന്നതിന് വേണ്ടി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഉപഭോക്താവില്‍ നിന്ന് കേവലം 50 രൂപ മാത്രമാണ് ഈടാക്കുന്നതാണ്. ഈ വാങ്ങുന്ന 50 രൂപ ഉപഭോക്താവിന്റെ ആദ്യത്തെ ബില്‍ തുകയില്‍ വകയിരുത്തുന്നതുമാണ്. പോസ്റ്റ്മാന്‍ മുഖാന്തരം കൂടാതെ ഇപ്പോള്‍ കേരളത്തിലെ ഏതൊരു പോസ്റ്റ് ഓഫീസ് കൗണ്ടര്‍ വഴിയും ബിഎസ്എന്‍എല്‍ ഫൈബര്‍ സര്‍വീസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി മറ്റു സേവനങ്ങളും പോസ്റ്റല്‍ ഡിപ്പാട്മെന്റുമായി സഹകരിച്ച് ജനങ്ങളിലേക്ക് എത്തിക്കാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്.

Leave a Reply

Your email address will not be published.

Previous Story

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Next Story

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിർമ്മാണർത്ഥം ഡിസംബർ 21ന് അമ്പലപ്പുഴ പാൽ പായസ ചലഞ്ച് സംഘടിപ്പിക്കുന്നു

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി